**
കോഴിക്കോട്: സർക്കാർ അവഗണനയ്ക്കും നീതി നിഷേധത്തിനു മെതിരേ ഇന്ന് അഞ്ചിന് കോഴിക്കോട്ട് ക്രൈസ്‌തവ ജനതയുടെ പ്രതി ഷേധമിരമ്പും. താമരശേരി രൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതലക്കുളം മൈതാനിയിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും സർക്കാറിനു താക്കീതായി മാറും. രൂപതയിലെ വിവിധ സംഘടനകളിൽപെട്ട ആയിരക്കണക്കിന് ആളുകൾ ഇന്ന് കോഴിക്കോട് അണിചേരുന്നു.
കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ അടയിരിക്കുന്ന ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് നടപ്പിൽ വരുത്തണം. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് വന്യജീവികളെ വനത്തിൽ മാത്രം സംരക്ഷിച്ച് വന്യജീവി ആക്രമണങ്ങൾ അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്‌തവസമുദാ യത്തിനുള്ള ന്യൂനപക്ഷ അവകാശങ്ങളും സംവരണതത്വങ്ങളും നടപ്പിലാക്കാൻ അടിയന്തിര നടപടികളുണ്ടാവണം. 80:20 അനു പാതത്തിലുള്ള ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അനീതിക്കെതിരേ ഹൈക്കോടതി നൽകിയ വിധി നടപ്പാക്കണം. പാഠപുസതകങ്ങളിൽ ചേർത്തിരിക്കുന്ന ക്രൈസ്‌തവവിരുദ്ധമാ യ ചരിത്ര അപനിർമിതികൾ പിൻവലിക്കണം. പരമപ്രധാനമായ ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചാണ് റാലിയും പൊതുസമ്മേളനവം സംഘടിപ്പിച്ചിട്ടുള്ളതെന്ന് നേതാക്കൾ പറഞ്ഞു. ഇന്ന് വൈകുന്നേരം മുന്നിന് മലബാർ ക്രിസ്ത‌്യൻ കോളജ് ഗ്രൗണ്ടിൽനിന്ന് റാലി ആരംഭിക്കും. നാലരയ്ക്ക് മുതലക്കുളം മൈതാനിയിലെ മോൺ. ആൻ്റണി കൊഴുവനാൽ നഗറിൽ തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യ ക്ഷത വഹിക്കും.
സിഎസ്ഐ മലബാർ മഹായിടവക ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടർ സന്ദേശം നൽ
കും. താമരശേരി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ, ഗ്ളോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ക്രി സ്ത്യൻ ചർച്ച് കൗൺസിൽ ജനറൽ സെകട്ടറി ഡോ. പ്രകാശ് തോമസ്, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ സബിൻ തുമുള്ളിൽ, കോർപറേഷൻ കൗൺസിലർ അൽഫോൻസ, പാസ്റ്റർ കൗൺസിൽ സെകട്ടറി ബെന്നി ലൂക്കോസ്, ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ജനറൽ കോ ഓർഡിനേറ്റർ വിൻസെന്റ് പൊട്ടനാനി എന്നിവർ പ്രസംഗി ക്കും. പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ പറഞ്ഞു.
0 Comments